ജിദ്ദ: തൊഴിലാളികളുടെ പാസ്പോർട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഒരു മാസത്തിനകം അവ ഉടമസ്ഥർക്ക് തിരിച്ച് നൽകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോർട്ടുകൾ സ്ഥാപനങ്ങളിൽ സൂക്ഷിച്ചാൽ ഓരോ പാസ്പോർട്ടിനും 2,000 റിയാൽ വീതം പിഴ ഈടാക്കും. ഒരിക്കൽ നിയമ ലംഘനം നടത്തി ഒരു മാസത്തിനു ശേഷം വീണ്ടും പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാക്കും.
അതേ സമയം തൊഴിലാളികളുടെ സമ്മതപ്രകാരം തൊഴിലുടമക്ക് പാസ്പോർട്ടുകൾ സൂക്ഷിക്കാം.എന്നാൽ ഇതിനു അറബിയിലും തൊഴിലാളിയുടെ ഭാഷയിലും എഴുതിയ സമ്മതപത്രം നിർബന്ധമാണ്.