കേരളത്തില്‍ അരി വില കുതിച്ചുയരുമ്പോള്‍ യുഎഇയില്‍ ഇന്ത്യന്‍ അരി സുലഭം. ഇന്ത്യയില്‍നിന്നാണ് യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്നത്. ഗള്‍ഫ് നാടുകളില്‍ വന്‍ ഡിമാന്‍റുള്ള ഇന്ത്യന്‍ അരിക്ക് വിപണിയില്‍ അമിത വിലക്കയില്ലെന്നതാണ് പ്രത്യേകത.
നാട്ടിൽ അരിക്ക് വില കുത്തനെ കൂടുമ്പോൾ 99 ഇനം അരികളാണ് യുഎഇ വിപണിയെ സജീവമാക്കുന്നത്. യുഎഇ ഫെഡറൽ കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2016 മധ്യപാദം വരെ രാജ്യത്ത് 259.8 കോടി ദിര്‍ഹത്തിന്‍റെ അരി വിൽപന നടന്നിട്ടുണ്ട്. 2015ൽ ഇതേകാലയളവിൽ വിൽപ്പന 211.8 കോടിയായിരുന്നു. ഇന്ത്യക്ക് പുറമേ പാക്കിസ്ഥാൻ, അമേരിക്ക, ഓസ്ട്രേലിയ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നും അരി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പൂഴിത്തിവയ്പ്പോ കരിഞ്ചന്ത കച്ചവടമോ ഇല്ലാത്തത് അരിയുടെ വിലയും വിപണനവും വിപണിക്ക് അനുകൂലമായി.
വിവിധ കമ്പനികളുടെ അരിക്ക് വ്യത്യസ്ത നിരക്കാണെങ്കിലും അടിക്കടി വിലക്കയറ്റമില്ലെന്നതാണ് ആശ്വാസം. അരിയുടെ ഗന്ധം, വേവാനെടുക്കുന്ന സമയം, രുചി എന്നിവയെല്ലാം വിൽപ്പനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രമുഖ കമ്പനികള്‍ക്ക് പുറമെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളും സ്വന്തം പേരിലും അരി ഇറക്കുന്നുണ്ട്.