കഴിഞ്ഞ വര്ഷം സൗദിയിലെ വിവിധ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലുമുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്ക് സംവിധാനങ്ങളിലേക്ക് ആയിരത്തോളം സൈബർ ആക്രമണ
ശ്രമങ്ങൾ നടന്നതായി നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ഇബ്രാഹിം അല്‍ മുത്വൈരി പറഞ്ഞു. സേവനങ്ങള്‍ മുടക്കുക, ഡാറ്റകള്‍ മോഷ്ടിക്കുക, ഘടനകള്‍ തകരാറിലാക്കുക എന്നിവ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍.
ഈയിടെ നടന്ന കൂടുതല്‍ സൈബര്‍ ആക്രമണങ്ങളും ഒരേ മതൃകയിലുള്ളതാണ്.കഴിഞ്ഞ വര്ഷം 992 സൈബർ നുഴഞ്ഞു കയറ്റ ശ്രമങ്ങളും , 124 നുഴഞ്ഞു കയറ്റങ്ങളും നടന്നു . 1865 നുഴഞ്ഞു കയറ്റ ശ്രമങ്ങളുടെ മുന്നറിയിപ്പും ലഭിച്ചു. സൈബര്‍ ഇടങ്ങള്‍ നിരീക്ഷിക്കുന്നതിന് ദിനം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അടിത്തറ വികസിപ്പിച്ചതായി അല്‍ മുത്വൈരി പറഞ്ഞു. രാജ്യത്തെ കമ്പ്യൂട്ടര്‍ ശൃംഖലയിലും സാങ്കേതിക സംവിധാനങ്ങളിലും ഉള്ള അപകട സാധ്യതയും ഭീഷണിയും തിരിച്ചറിയുന്നതിന് സര്‍ക്കാര്‍ സാങ്കേതിക മികവ് കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.