ഒമാനില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 336 പേരാണ് പിടിയിലായത്.
അനധികൃത തൊഴിലാളികളെയും അനുമതിയില്ലാതെ അതിർത്തിയിലൂടെ രാജ്യത്ത് പ്രവേശിച്ചവരെയും കണ്ടത്താൻ റോയൽ ഒമാൻ പോലീസും സൈന്യവും ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. താമസകാലാവധി കഴിഞ്ഞ് തങ്ങുന്നവരും നുഴഞ്ഞു കയറ്റക്കാരും ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്ന പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. ഈ മാസം നാലിനും പത്തിനും ഇടയില്‍ നടന്ന പരിശോധനയിലാണ് 336 തൊഴിൽ നിയമ ലംഘകർ പിടിയിലായത്. അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് 15 മാസമാണ് തടവ്. മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ് ഏറ്റവും അധികം നിയമലംഘകര്‍ പിടിയിലായത്, 116 പേർ. നിയമത്തിന് പിടികൊടുക്കാതെ മുങ്ങിനടന്ന 230 പേരെ ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പിടികൂടി. കഴിഞ്ഞ മാസം പിടികൂടിയ 487 തൊഴിലാളികളെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണി ക്രമീകരിക്കുക നുഴഞ്ഞു കയറ്റക്കാരെയും വിസ കാലാവധി തീർന്നവരെയും നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.