ദമാം: ലഹരി മരുന്ന് കടത്തു കേസില്‍പ്പെട്ട മൂന്നു പേരെ ദമാമില്‍ വധശിക്ഷയക്കു വിധേയരാക്കി. സൗദി സ്വദേശികളായ രണ്ടു സഹോദരങ്ങളെയും ഒരു പാക്കിസ്ഥാൻ സ്വദേശിയെയുമാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്നു സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മുഫ്‌രിഹ് മിസ്ഫര്‍ അലി അല്‍യാമി, നാസിര്‍ മിസ്ഫര്‍ അലി അല്‍യാമി എന്നീ സഹോദരങ്ങളായ സ്വദേശികളെയാണ് ഹഷീഷ് കടത്തിയതിനു ശിക്ഷിച്ചത്. ഹെറോയിന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ കേസില്‍ നിയാസ് മിന്‍ സറായാന്‍ ഖാന്‍ എന്ന പാക്കിസ്ഥാൻ പൗരനെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കീഴ്‌കോടതികള്‍ വിധിച്ച വിധി മേല്‍കോടതികളും സുപ്രിം കോടതിയും ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്.