ദുബായിൽ അപകടകാരികളായ വന്യമൃഗങ്ങളുടെ വിൽപനയും കൈമാറ്റവും നിരോധിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ദുബായ് നഗരസഭയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
സിംഹം, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളെ വീടുകളിൽ ഓമനിച്ച് വളർത്തുന്നത് ഗൾഫ് രാജ്യങ്ങളിലെ സന്പന്നരുടെ വിനോദങ്ങളിലൊന്നാണ്. കർശന നിയന്ത്രണങ്ങളോടെ മാത്രമാണ് വിവിധ രാജ്യങ്ങൾ ഇതിന് അനുമതി നൽകുന്നത്. ഇനി മുതൽ അപകടകാരികളായ വന്യമൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് നഗരസഭയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരം വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകാതിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് പുതിയ നിർദേശം.
സിഹം, കടുവ, പുലി, ചീറ്റ തുടങ്ങി ഇരുപതോളം വന്യമൃഗങ്ങളാണ് പട്ടികയിലുള്ളത്. ഇതിനുപുറമേ സീബ്ര, ജീറാഫ് തുടങ്ങിയവയെ വളർത്തുന്നതിനും അനുമതി വേണം. വന്യമൃഗങ്ങളെ വളർത്തുന്നവർ ഇവയുടെ വിശദാംശങ്ങൾ എത്രയും വേഗം നഗരസഭയിൽ റജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.