സൗദി തലസ്ഥാനമായ റിയാദിൽ മലയാളി കവർച്ചക്കിരയായി. റിയാദിൽ കുടുംബസമേതം താമസിക്കുന്ന കൊളക്കാട്ടിൽ അസ്മറിനെയാണ് അക്രമികൾ മർദ്ദിച്ച് ഇഖാമയും മൊബൈലും കാറും തട്ടിയെടുത്തത് .
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ താമസ സ്ഥലത്തിന് സമീപം വെച്ചാണ് അക്രമമുണ്ടായത്. ഇവരുടെ കൈവശമുണ്ടായിരുന്ന കുടുംബത്തിന്റെയടക്കമുള്ള ഇഖാമകൾ , ബാങ്ക് കാര്‍ഡുകള്‍ , ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന പേഴ്‌സും ഐഫോണ്‍ അടക്കം വിലപിടിപ്പുള്ള ഫോണുകളും അക്രമികള്‍ കൈക്കലാക്കി. ഒടുവില്‍ കഴുത്തില്‍ കത്തിവെച്ച് കാറിന്റെ താക്കോലും അക്രമികള്‍ കൈക്കലാക്കി. കയ്യിലുള്ളതെല്ലാം തട്ടിയെടുത്ത അക്രമികളോട് ഇഖാമയെങ്കിലും തിരികെ തരണമെന്നാവശ്യപ്പെട്ടപ്പോള്‍ മർദ്ദിക്കുകയും ചെയ്തു. റിയാദ് ബത്ഹ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.