കാലവര്‍ഷ പ്രതീതിയുണര്‍ത്തി യുഎഇയില്‍ ശക്തമായ ഇടിയും മഴയും ആലിപ്പഴ വര്‍ഷവും. പുലര്‍ച്ചെ തുടങ്ങിയ മഴ രാത്രിയോടെ ശക്തമാകുകയായിരുന്നു.
ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, അബുദാബി എമിറേറ്റുകളിലെല്ലാം ശക്തമായ മഴയാണ് ലഭിച്ചത്. വിവിധ എമിറേറ്റുകളിലെ തടാകങ്ങൾ നിറഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹന യാത്രയും ദുഷ്കരമായി. നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണമെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ ചാറ്റല്‍ മഴയോടെയായിരുന്നു തുടക്കം.
പിന്നീട് ഇടയ്ക്കിടെ ശക്തമായ മഴ പെയ്തു. വൈകിട്ട് ആലിപ്പഴ വര്‍ഷംകൂടിയാതോടെ തെരുവിലിറങ്ങിയ ജനം മഴ ദിനത്തെ ആഘോഷമാക്കി. ഷാര്‍ജ, കരാമ, ബര്‍ദുബായ്, ഖിസൈസ്, മുഹൈസിന തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ഐസ് മഴ ലഭിച്ചത്. ഒമാന്‍, കുവൈത്ത്, ഖത്തർ എന്നി രാജ്യങ്ങളിലും മഴയുണ്ട്. യുഎഇയിൽ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.