ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളുമുണ്ടാകുക സ്വാഭാവികം. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി ജനങ്ങളുടെ അംഗീകാരം കൂടി ലഭിച്ച അവാർഡ് പ്രഖ്യാപനമാണ് ഇത്തവണ നടന്നത്.
ജേതാക്കളെ വിലയിരുത്തിയ ജൂറിയുടെ പ്രശംസാപത്രം പലപ്പോഴും വാർത്താപ്രാധാന്യം നേടാറുണ്ട്. മുമ്പ് പ്രശംസാപത്രത്തിലെ ഭാഷാപ്രയോഗങ്ങള്‍ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവച്ചിട്ടുമുണ്ട്. ഇത്തവണത്തെ ജൂറിയുടെ പ്രശംസാപത്രം വായിക്കാം...
മികച്ച നടന്‍- വിനായകന്‍.ടി.കെ (1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചിത്രം- കമ്മട്ടിപ്പാടം
അരികുവല്‍ക്കരിക്കപ്പെട്ട ജീവിതത്തില്‍നിന്ന് അക്രമകാരിയായി മാറുകയും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തിയ ഗംഗ എന്ന കഥാപാത്രത്തെ വിശ്വസനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിന്
മികച്ച നടി- രജിഷ വിജയന്‍
ചിത്രം- അനുരാഗ കരിക്കിന്‍ വെള്ളം (1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പുതിയ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രത്തിന്റെ പ്രണയവും സങ്കീര്‍ണതയും വികാരനിര്‍ഭരമെങ്കിലും തനതായ രീതിയില്‍ അവതരിപ്പിച്ചതിന്
മികച്ച സംവിധായിക- വിധു വിന്‍സെന്റ്
ചിത്രം- മാന്‍ഹോള്‍
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ശക്തമായ ഒരു വിഷയം തീവ്രതയേറിയ ദൃശ്യഭാഷയില്‍ മനുഷ്യമനസ്സിനെ നൊമ്പരപ്പെടുത്തുംവിധം ആവിഷ്‌കരിച്ച സംവിധാനമികവിന്
മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാൾ പാത
സംവിധായകർ– സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ
(നിര്‍മ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം. സംവിധായകർക്ക് 75,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രതികൂല സാഹചര്യത്തിൽ ജീവിക്കുന്ന അച്ഛനും മകൾക്കുമിടയിലെ വിള്ളലുകൾ ആത്മത്യാഗത്തിലൂടെ ഇരുവരും പരിഹരിക്കുന്ന അപൂർവമായ കാഴ്ചാനുഭവത്തിന്
മികച്ച സ്വഭാവനടന്‍- മണികണ്ഠന്‍ ആചാരി (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചിത്രം- കമ്മട്ടിപ്പാടം
അക്രമവാസന നിറഞ്ഞ ശരീരഭാഷയും ആന്തരികമായ ദുര്‍ബലതകളും യഥാതഥമായി മികവുറ്റ രീതിയില്‍ അവതരിപ്പിച്ചതിന്.