സംസ്ഥാനത്തെ വാട്ടർ അതോറിറ്റി ഒാഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. പാലക്കാട് കൽമണ്ഡപത്തെ ഒാഫീസിൽ നിന്ന് കണക്കിൽപെടാത്ത പതിനാലായിരത്തി എഴുനൂറ് രൂപ പിടികൂടി. അഞ്ച് ഉദ്യോഗസ്ഥരുടെ കൈവശം സൂക്ഷിച്ച പണമാണിത്. ഷൊര്‍ണൂരില്‍ വാട്ടര്‍ കണക്ഷനുവേണ്ടിയുള്ള അപേക്ഷകളില്‍ നാല്‍പത് അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടില്ലെന്നും കണ്ടെത്തി. വാട്ടര്‍ബില്‍ സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികളും പരിഹരിക്കാനും നടപടിയെടുത്തിട്ടില്ല. ചിറ്റൂര്‍ സെക്ഷന്‍ ഓഫിസില്‍ ലഭിക്കുന്ന പരാതികളുടെ റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
ആലപ്പുഴയില്‍ ജലഅതോറിറ്റിയുടെ നാല് ഒാഫിസുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വഴിച്ചേരി സെക്ഷന്‍ ഒാഫിസില്‍ കണക്ഷനുള്ള അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നതായി കണ്ടെത്തി. ചേര്‍ത്തല ഒാഫിസില്‍ റജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി. മാവേലിക്കര ഒാഫിസില്‍ വാട്ടര്‍ബില്ലുകള്‍ തയ്യാറാക്കുന്നതിലും കായംകുളത്ത് പുതിയ കണക്ഷനുകള്‍ക്ക് ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതായും കണ്ടെത്തി.