വേങ്ങര തിരഞ്ഞെടുപ്പോടെ ലീഗിന്റെ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. ലീഗിന് സംഘടനാപരമായ പാപ്പരത്തം സംഭവിച്ചു, പാണക്കാട് തങ്ങളുടെ ആധിപത്യത്തിന് പകരം പണാധിപത്യം വന്നുവെന്ന് കൊടിയേരി പറഞ്ഞു. തങ്ങളെ ബ്ലാക്ക്്മെയിൽ ചെയ്താണ് കെ.എൻ.എ ഖാദർ സ്ഥാനാർഥിയായതെന്നും കോടിയേരി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
ഭരണത്തിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാവും, ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തെക്കുറിച്ചുളള മതിപ്പ് വർധിച്ചിട്ടുണ്ട്. ഇത് വേങ്ങരയില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും കോടിയേരി അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാർഥിക്ക് ഒരു ലക്ഷം വോട്ട് വർധിച്ചത് നേട്ടമായി എന്നും കൊടിയേരി പറഞ്ഞു.
ആരെ നിർത്തിയാലും ജയിക്കുമെന്ന അഹങ്കാരമാണ് മുസ്ലിം ലീഗിനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്മെൻറ് ലീഗുകാർ തന്നെ നൽകണം. വേങ്ങര ഫലം ലീഗിന് ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വേങ്ങരയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.