കൊല്‍ക്കത്ത ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ കുല്‍ദീപ് യാദവിന് ഹാട്രിക്. മാത്യു വെയ്ഡും അഷ്ടണ്‍ അഗറും പാറ്റ് കമ്മിന്‍സും 32-ാം ഓവറില്‍ പുറത്ത്. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍താരമാണ് കുൽദീപ്.
ആദ്യഭാഗം കളി അവസാനിച്ചപ്പോൾ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 253 റണ്‍സ് വിജയലക്ഷ്യം. 107 പന്തിൽ എട്ട് ഫോറുകൾ ഉൾപ്പെടെ 92 റൺസെടുത്ത ക്യാപ്റ്റൻ കോഹ്‌ലിയാണ് ടോപ് സ്കോറർ. മുൻ ക്യാപ്റ്റൻ ധോണി അഞ്ച് റൺസെടുത്തു പുറത്തായി. മഴമൂലം കളി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
രോഹിത് ശർമ (ഏഴ്), അജങ്ക്യ രഹാനെ (55), മനീഷ് പാണ്ഡെ (മൂന്ന്), കേദാർ ജാദവ് (24) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ചെന്നൈയിൽ നടന്ന ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.
ഇന്ത്യക്കു മികച്ച വിജയങ്ങൾ ഏറെ സമ്മാനിച്ചിട്ടുള്ള ഭാഗ്യ ഗ്രൗണ്ടാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസ്. ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ കുറിച്ച 404 ആണ് ഇവിടുത്തെ ഏറ്റവും ഉയർന്ന സ്കോർ. ഇവിടെ നടന്നിട്ടുള്ള ഏറ്റവും വലിയ റൺ ചേസും ഇന്ത്യയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയ 317 റൺസ്. പക്ഷെ ശരാശരി കണക്കെടുക്കുമ്പോൾ 251 ആണ് ഇവിടുത്തെ ആദ്യ ഇന്നിങ്സ് ശരാശരി സ്കോർ. രണ്ടാം ഇന്നിങ്സിലെ ശരാശരി 211 ആണ്.