കരിഒായിൽ ഒഴിച്ച കേസിലെ പ്രതികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് മുൻ ഹയർസെക്കന്‍ഡറി ഡയറക്ടർ കേശവേന്ദ്രകുമാർ ആഭ്യന്തരവകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടു. കേസിൽപെട്ടവർ, സാമൂഹ്യപ്രവർത്തനത്തിലൂടെ അവരുടെ നൻമ തെളിയിച്ചുവെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമാണ് കേശവേന്ദ്രകുമാർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നത്.
2012ഫെബ്രുവരിയിൽ, കേശവേന്ദ്രകുമാർ ഹയർസെക്കന്‍ഡറി ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കെ.എസ്.യു പ്രവർത്തകർ അദ്ദേഹത്തിന് മേൽ കരിഒായിൽ ഒഴിച്ചത്. ഹയർസെക്കന്‍ഡറി ഫീസ് വർധനക്കെതിരായ സമരത്തിന്റെ മറവിലായിരുന്നു എട്ട് കെഎസ്.യു പ്രവർത്തകർ ഒാഫീസിൽ കയറി കരിഒായിൽ ഒഴിച്ചത്. കെ.എസ്.യു നേതൃത്വം പീന്നീട് ഈ സമരത്തെ തള്ളി പറയുകയും പ്രവർത്തകരെ പുറത്താക്കുകയും ചെയ്തു.