2002ലെ നരോദഗാം കൂട്ടക്കൊലകേസില്‍ പ്രധാനപ്രതിക്ക് അനുകൂലമായി സാക്ഷിമൊഴി നൽകി ബിജെപി ദേശിയ അധ്യക്ഷൻ അമിത്ഷാ. കേസ് പരിഗണിക്കുന്ന അഹമ്മദാബാദിലെ പ്രത്യേകകോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം മൊഴിനൽകിയത്. നരോദഗാമിൽ കലാപംനടക്കുമ്പോൾ താൻ നിയമസഭയിലായിന്നുവെന്ന, അന്നത്തെ ഗുജറാത്ത്മന്ത്രിയും, കേസിലെ മുഖ്യപ്രതിയുമായ മായാകോദ്നാനിയുടെ വാദം ശരിയാണന്ന് ഷാ കോടതിയിൽ പറഞ്ഞു. സാക്ഷിമൊഴി അനുകൂലമായത് പ്രതിഭാഗത്തിന് കൂടുതൽനേട്ടമാണ്. കേസിൽ, അമിത്ഷാ ഉൾപ്പെടെ ആകെ 14സാക്ഷികളാണുള്ളത്. അനന്തമായി നീട്ടിക്കൊണ്ടുപോകാതെ, നാലുമാസത്തിനുള്ളിൽ കേസിൽ വിധിപറയണമെന്ന് നേരത്തെ സുപ്രിംകോടതി, വിചാരണാകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Advertisement