E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രീയ കൊലപാതകങ്ങളാൽ സിപിഎം തകരുമെന്ന് അമിത് ഷാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനരക്ഷായാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഭ്രാന്തനായിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതുകൊണ്ടാണ് സോളര്‍ കേസില്‍ പ്രഖ്യാപിച്ച നടപടികള്‍ വൈകിക്കുന്നത്. ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. 

അഴിമതിയും കുടുംബവാഴ്ചയുമാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെങ്കിൽ രാഷ്ട്രീയ കൊലപാതകങ്ങളാകും സി.പി.എമ്മിനെ തകര്‍ക്കുക. സി.പി.എം അധികാരത്തില്‍ വന്നശേഷം കൊല്ലപ്പെട്ട 13 ആര്‍,എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നീതികിട്ടാനായി എല്ലാവിധത്തിലും പരിശ്രമിക്കുമെന്നും അമിത്ഷാ പറഞ്ഞു. നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പദയാത്രയോടെയായിരുന്നു ജനരക്ഷയാത്രയുടെ സമാപനം. പട്ടത്തുനിന്ന് തുടങ്ങിയ പദയാത്ര യൂണിവേഴ്സിറ്റി കോളജിന് സമീപത്തെത്തിയപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായും യാത്രയ്ക്കൊപ്പം േചര്‍ന്നു.

 യാത്രയ്ക്കു നൽകിയ പിന്തുണയ്ക്കു കേരളത്തിലെ ജനങ്ങൾക്കു നന്ദി. എന്തുകൊണ്ട് ഈ യാത്ര സംഘടിപ്പിക്കേണ്ടി വന്നു എന്നതാണു പ്രധാനം? ബിജെപി പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അക്രമത്തിലൂടെ അടിച്ചമർത്താനാണു സിപിഎം ശ്രമിക്കുന്നതെങ്കിൽ അവർക്ക് അതിനു കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മാർക്സിസ്റ്റ് ആക്രമണത്തിന്റെ ചിത്രങ്ങൾ ഉൾകൊള്ളിച്ച പ്രദർശനം അമിത് ഷാ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയെ പേരെടുത്തു പറഞ്ഞും അമിതാ ഷാ ആരോപണം ഉന്നിച്ചു. പിണറായി വിജയൻ, താങ്കൾക്കു ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന്റെ കാരണം വിശദീകരിക്കാൻ കഴിയില്ല. കാരണം കൊലപാതക കേസിലെ പ്രതിയെ നിങ്ങൾ പാർട്ടി ഭാരവാഹിയാക്കിയിരിക്കുകയാണ്. ഞാൻ മുഖ്യമന്ത്രിയോടു ചോദിക്കുകയാണ്, ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനാണോ ജനങ്ങൾ നിങ്ങൾക്കു പിന്തുണ നൽകിയത്. ഈ സർക്കാർ വന്നതിനുശേഷം 13 പ്രവർത്തകരാണു കൊല്ലപ്പെട്ടത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണോ? വികസനത്തിന്റെയും ആശയങ്ങളുടെയും പേരിൽ ഏറ്റുമുട്ടാനാണെങ്കിൽ ഞങ്ങൾ തയാറാണ്. എപ്പോഴൊക്കെ സിപിഎം ഭരണത്തിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അക്രമം ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ജനരക്ഷായാത്ര ചരിത്ര സംഭവം: കുമ്മനം

ജനരക്ഷായാത്ര ചരിത്ര സംഭവമാണെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും വച്ചുപൊറുപ്പിക്കില്ല എന്ന ജനവികാരമാണു യാത്രയിൽ കണ്ടത്. ഇരു പാർട്ടികൾക്കും ബിജെപിയെ എതിർക്കാൻ ആശയമില്ല. യാത്രയ്ക്കെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. കോൺഗ്രസ് തകർന്നു തരിപ്പണമായി. നേതാക്കൾ തലയിൽ മുണ്ടിട്ടു നടക്കുന്ന അവസ്ഥ. എൽഡിഎഫിൽ തോമസ് ചാണ്ടിയെ ചുമക്കുന്ന പിണറായി എങ്ങനെ ഇനി ആദർശ രാഷ്ടിയത്തെക്കുറിച്ചു പറയും. സിപിഎം വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്നും കുമ്മനം വ്യക്തമാക്കി.

രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന യാത്രയാണു ജനരക്ഷാ യാത്രയെന്ന് സംസ്ഥാന ഘടകം മുൻ അധ്യക്ഷന്‍ വി.മുരളീധരൻ പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ എംപിമാരെ സൃഷ്ടിക്കുന്ന പാർട്ടിയായി ബിജെപി മാറുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

അമിത് ഷായ്ക്കൊപ്പം വേദിയിൽ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, വി. മുരളീധരൻ, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, അൽഫോൻസ് കണ്ണന്താനം, അശ്വിനികുമാർ ചൗരേ, രാംലാൽ, സുരേഷ് ഗോപി, റിച്ചാർഡ് ഹേ, സി.കെ. ജാനു, തുഷാർ വെളളാപ്പള്ളി, പി.സി. തോമസ്, എ.എൻ. രാജൻ ബാബു, ഒ. രാജഗോപാൽ എംഎൽഎ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുമുണ്ടായിരുന്നു.