E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നു ഉഴവൂരിന്റെ ഭാര്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് ഉഴവൂര്‍ വിജയന്റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ. എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയട്ടെ. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചന്ദ്രമണിയമ്മ മനോരമന്യൂസിനോട് പറഞ്ഞു.

ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്  ഡിജിപി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.  െഎജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂർ വിജയൻ നേരിട്ട പീഡനം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

ജൂലൈ 23നായിരുന്നു  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉഴവൂർ വിജയന്റെ മരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് എൻസിപി നേതാവ് സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കായംകുളത്തെ വ്യവസായിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു  ഭീഷണിയെന്നും ഇതെത്തുടർന്നാണ് ഉഴവൂരിന് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായതെന്നും എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.  

മരണത്തിലെ  ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയടക്കം മനോര ന്യൂസ് പുറത്തുവിട്ടിരുന്നു. പരാതി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് കൈമാറിയത്. ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് ഡിജിപിയുടെ ഉത്തരവ്. തുടർ നടപടികൾ വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച് െഎജി എസ് ശ്രീജിത്തിന് പൊലീസ് മേധാവി നിർദേശം നൽകി.