കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്ക ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ 183 റണ്‍സിന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിങ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ലങ്കയെ ഫോളോ ഓണിലേക്ക് തള്ളിവിട്ടത്.
അര്‍ധസെഞ്ചുറു നേടിയ നിരോഷന്‍ ഡിക്ക്‌വെല്ലയുടെ പ്രതിരോധം മാറ്റിനിര്‍ത്തിയാല്‍ സമ്പൂര്‍ണ പരാജയമായിരുന്നു ലങ്കന്‍ ബാറ്റിങ്നിര. അഞ്ച് വിക്കറ്റുമായി അശ്വിനും 2 വീതം പോക്കറ്റിലാക്കി ജഡേജയും ഷമിയും ലങ്കയെ 183ലേക്കൊതുക്കി.
439 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡെടുത്ത ഇന്ത്യ ലങ്കയോട് ബാറ്റിങ് തുടരാന്‍ ആവശ്യപ്പെട്ടു.
ഉപുല്‍ തരംഗയെ ആദ്യം തന്നെ നഷ്ടമായപ്പോള്‍ വീണ്ടുമൊരു തകര്‍ച്ച പ്രതീക്ഷച്ചു. എന്നാല്‍ കുശാല്‍ മെന്‍ഡഡിസും കരുണരത്നയും 191 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് ലങ്കയ്ക്ക് പിടിവള്ളിയായി.
മൽസരത്തിലെ ചില ഹൈലൈറ്റുകൾ
∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും ഉയർന്ന ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്നത്തേത്. ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ഒന്നാം ഇന്നിങ്സ് ലീഡു കൂടിയാണിത്.
∙ രവീന്ദ്ര ജഡേജ ടെസ്റ്റിൽ 150 വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി. 51–ാം ടെസ്റ്റിലാണ് ജഡേജ 150 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇടംകയ്യൻ ബോളറാണ് ജഡേജ. 54–ാം െടസ്റ്റിൽ 150 വിക്കറ്റ് നേട്ടത്തിലേക്കെത്തിയ ഓസീസ് താരം മിച്ചൽ ജോൺസന്റെ റെക്കോർഡാണ് ജഡേജ തകർത്തത്.