ടി.പി.സെൻകുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് കുമ്മനം രാജശേഖരന്‍ രംഗത്ത്. ക്ഷണത്തിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സെൻകുമാറിനെ വസതിയിലെത്തി സന്ദർശിച്ചു. സൗഹൃദ സന്ദർശനമായിരുന്നെന്നും സെൻകുമാറിനെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിക്കാൻ ആരും തന്നെ നിയോഗിച്ചിട്ടില്ലെന്നും എം.ടി.രമേശ് പറഞ്ഞു. സംഘപരിവാർ ശക്തികളുടെ ചട്ടുകമായി സെൻകുമാർ മാറരുതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ടി പി സെൻകുമാറിനെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അദേഹത്തെ വസതിയിൽ സന്ദർശിച്ചത്.സെൻകുമാറിന്റെ വസ്തുതാപരമായ പ്രസ്താവന രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.അദേഹത്തെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അരമണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം എം ടി രമേശ്.
എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ സെൻകുമാർ തയാറായില്ല. സ്ഥാനത്തിരിക്കുന്നവരും അല്ലാത്തവരും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ പാടില്ലെന്നെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.