കോഴിക്കോട് ചെമ്പനോട വില്ലേജോഫീസിലെ കര്‍ഷക ആത്മഹത്യയില്‍ ലോകായുക്ത സ്വമേധയാ കേസെടുത്തു. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്റെ നടപടി. സസ്പെന്‍ഷനിലായ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും അടുത്തമാസം ഏഴിനകം നേരിട്ട് ഹാജരാകാന്‍ ഉപലോകായുക്ത ഉത്തരവിട്ടു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോടും ലോകായുക്ത വിശദീകരണം തേടി. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ് നോട്ടീസയച്ചത്. ഡിഎച്ച്എസും തിരുവനന്തപുരം ഡിഎംഒയും നേരിട്ട ഹാജരാകണം.
കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടര്‍ യു.വി.ജോസിനൊപ്പമെത്തിയ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ വില്ലേജ് ഒാഫിസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.