മഹാരാഷ്ട്രയിൽ ജൂൺ രണ്ടിനു കാർഷിക കടാശ്വാസ നടപടി പ്രഖ്യാപിച്ചശേഷം ഒരു മാസത്തിനിടയിൽ 217 കർഷകർ ജീവനൊടുക്കി. വിദർഭയിൽ 87 പേരും മറാഠ്‌വാഡയിൽ 79 പേരുമാണ് ആത്മഹത്യ ചെയ്തത്. ഇൗ വർഷം ഇതുവരെ ജീവനൊടുക്കിയ കർഷകരുടെ എണ്ണം ഇതോടെ 1327 ആയി.
എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ചു ജീവനൊടുക്കിയ കർഷകരുടെ എണ്ണം കുറവാണെന്നും കടം എഴുതിത്തള്ളൽ നടപടി പുരോഗമിക്കുമ്പോൾ പ്രതിസന്ധിക്ക് അയവു വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.