ചെമ്പനോട് കർഷക ആത്മഹത്യയ്ക്ക് പിന്നിൽ അദൃശ്യനായ വില്ലനുണ്ടെന്ന് മുൻ റവന്യൂമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്വന്തം മണ്ഡലത്തിലെ കർഷകൻ പരാതി നൽകിയിട്ടും മന്ത്രി ടി.പി.രാമകൃഷ്ണൻ നടപടിയെടുക്കാതിരുന്നത് ദുഖകരമാണ്. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ ഇല്ല. നിർദേശം അനുസരിച്ചില്ലെങ്കിലും തങ്ങൾ സംരക്ഷിതരാണ് എന്ന തോന്നലാണ് റവന്യൂ ഉദ്യോഗസഥർക്ക് ഉള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടര്‍ യു.വി.ജോസിനൊപ്പമെത്തിയ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ വില്ലേജ് ഒാഫിസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. പേരാമ്പ്ര സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.