പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ 23 ന് സർവകക്ഷിയോഗം ചേരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദിവസം മന്ത്രിമാർ ജില്ലാതല യോഗങ്ങൾ വിളിക്കും. മാധ്യമങ്ങളിലെ ആരോഗ്യസംബന്ധിയായ പരിപാടികളിൽ പകർച്ചപ്പനി ബാധയെക്കുറിച്ചുള്ള ബോധവത്കരണത്തിന് ഊന്നൽ നൽകണമെന്നു മാധ്യമമേധാവികളോട് അഭ്യർഥിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
രാഷ്ട്രീയപാര്‍ട്ടികളടക്കം എല്ലാവരും ശുചീകരണത്തിന് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ആശുപത്രികളില്‍ ഉപയോഗിക്കാത്ത കെട്ടിടങ്ങളില്‍ പനി വാര്‍ഡുകള്‍ തുറക്കും. സംസ്ഥാനത്ത് പരിഭ്രാന്തിക്കുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലകളും: കടകംപള്ളി സുരേന്ദ്രൻ (തിരുവനന്തപുരം), ജെ.മേഴ്സിക്കുട്ടിയമ്മ (കൊല്ലം), ജി.സുധാകരൻ (ആലപ്പുഴ), മാത്യു ടി.തോമസ് (പത്തനംതിട്ട), കെ.രാജു (കോട്ടയം), എം.എം.മണി (ഇടുക്കി), തോമസ് ഐസക് (എറണാകുളം), എ.സി.മൊയ്തീൻ (തൃശൂർ), എ.കെ.ബാലൻ (പാലക്കാട്), കെ.ടി.ജലീൽ (മലപ്പുറം), കെ.കെ.ശൈലജ (കോഴിക്കോട്), വി.എസ്.സുനിൽ കുമാർ (വയനാട്), രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ), ഇ.ചന്ദ്രശേഖരൻ (കാസർകോട്).