E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pakistan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോല്‍പിച്ചു. 212 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ 37 ഓവറില്‍ മറികടന്നു. 

ബംബറിടച്ചപോലെയായി പാക്കിസ്ഥാന് ഈ വിജയം. ഗ്രൂപ്പിലെ മൂന്നുമല്‍സരങ്ങളും ജയിച്ചെത്തിയ ഇംഗ്ലണ്ട് പുറത്ത്. ഒരു സാധ്യതയും കല്‍പ്പിക്കാതിരുന്ന പാക്കിസ്ഥാന്‍ കിരീടപ്പോരാട്ടത്തിന്. ആധികാരികമായിരുന്നു പാക് ജയം. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 49.5 ഓവറില്‍ 211 റണ്‍സിന് പുറത്താക്കുമ്പോള്‍ തന്നെ കളി പാക്കിസ്ഥാന്റെ കയ്യിലായി. ബെയര്‍സ്റ്റോവിന്റെ 43 റണ്‍സും ജോ റൂട്ടിന്റെ 46റണ്‍സുമാണ് ഇംഗ്ലണ്ട് ഇന്നിങ്സില്‍ എടുത്തുപറയാനുള്ളത്. ഓയിന്‍ മോര്‍ഗന്‍ 33ഉം ബെന്‍ സ്റ്റോക്സ് 34ഉം റണ്‍സെടുത്തു. 13 റണ്‍സെടുത്ത അലക്സ് ഹെയ്ല്‍സിനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ റുമാന്‍ റായിസ് ആദ്യ രാജ്യാന്തരവിക്കറ്റ് സ്വന്തമാക്കി. ഹസന്‍ അലി മൂന്നും റായിസും ജുനൈദ് ഖാനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

റണ്ണൊഴുക്ക് തടഞ്ഞതില്‍ പാക് ഫീല്‍ഡര്‍മാര‍്ക്ക് നൂറുമാര്‍ക്കും നല്‍കാം. ചെറിയ വിജയലക്ഷ്യത്തിലേക്ക് കരുതലോടെ കളിച്ച പാക് ഓപ്പണര്‍മാര്‍ 118 റണ്‍സ് ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തു. ഫഖര്‍ സമാന്‍ 57ഉം അസ്ഹര്‍ അലി 76ഉം റണ്‍സെടുത്ത് പുറത്താകുമ്പോഴേക്കും പാക്കിസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. ബാബര്‍ അസമും മുഹമ്മദ് ഹഫീസും അനായാസം വിജയറണ്ണിലേക്കെത്തി. 

ആദ്യമായാണ് പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലദേശ് മല്‍സരവിജയിയെ പാക്കിസ്ഥാന്‍ നേരിടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :