ബ്രിട്ടിഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി തെരേസ മേയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ജെറെമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാനമല്‍സരം. സര്‍വെ ഫലങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം കല്‍പിക്കുന്നു. നാളെ രാവിലെ ഫലമറിയാം.
തികച്ചും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസെ മെയ്ക്ക് ഇന്നത്തേത് അഭിമാന പോരാട്ടമാണ്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്സിറ്റ് നടപടി ക്രമങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകരം ഉറപ്പിക്കുകയാണ് മുഖ്യലക്ഷ്യം. കടുത്ത വ്യവസ്ഥകളോടെ ബ്രെക്സിറ്റ് നടപ്പാക്കാനാണ് മെയ് ലക്ഷ്യമിടുന്നത്. ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റിലെ വ്യവസ്ഥകൾ ലഘൂകരിക്കുമെന്നാണ് സൂചന. സര്‍വെകളെല്ലാം മെയുടെ പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്ന് പ്രവചിക്കുന്നു.
മുഖ്യ എതിരാളി ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ താരതമ്യേന ദുര്‍ബലനാണെന്നതാണ് കാരണം. എന്നാല്‍ അടുത്തിടെയുണ്ടായ ലണ്ടന്‍ ബ്രിജ്, മാഞ്ചസ്റ്റര്‍ ഭീകരാക്രമണങ്ങള്‍ മേയ്ക്ക് വെല്ലുവിളിയായി. 650 സീറ്റുകളിലേക്ക് 3,303 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്.ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, യു.െക.ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി,ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ മുഖ്യ കക്ഷികളെല്ലാം ശക്തമായി രംഗത്തുണ്ട്. നാളെ രാവിലെ ഫലം അറിയാം