റിയാദ് : സൗദിയില്‍ നിര്‍ബന്ധിത ഉച്ചവിശ്രമം അടുത്തയാഴ്ച മുതൽ പ്രാബല്യത്തില്‍ വരും. കനത്ത ചൂടില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള നിയന്ത്രണം മൂന്നു മാസത്തേക്കാണ്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് സൗദിയില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കേണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്നു മണിവരെ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ നിയമമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ പ്രവര്‍ത്തി സമയം ഇതുപ്രകാരം ക്രമീകരിക്കണമെന്ന് സ്ഥാപനങ്ങളോട് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ നിർദേശിച്ചു .
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് അതാത് ഗവര്‍ണറേറ്റിനുകിഴില്‍ നിരീക്ഷണം ശക്തമാക്കും. നിയമ ലംഘകരുടെ പേരില്‍ ഒരു തൊഴിലാളിക്ക് 3000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ 19911 എന്ന നമ്പറില്‍ അധികൃതരെ വിവരം അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു . താപ നിലയിലെ വ്യത്യാസം പരിഗണിച്ച് കുറഞ്ഞ താപനിലയുള്ള ചില പ്രവിശ്യകളില്‍ നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവിധ ഗവര്‍ണറേറ്റുകളുമായി ബന്ധപ്പെട്ട് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അതാത് സ്ഥലത്തെ താപനില വിലയിരുത്തി നിരോധിത സമയത്ത് തൊഴിലാളികളെകൊണ്ട് തൊഴിലെടുപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബ അല്‍ ഖൈല്‍ പറഞ്ഞു.