തൊഴിലാളി പ്രൊവിഡന്‍റ് ഫണ്ടിലേക്കുള്ള, തൊഴിലുടമയുടെ വിഹിതം അഥവാ ഇപിഎഫ് 12ശതമാനമായി തുടരും. വിഹിതം 10ശതമാനമാക്കി കുറയ്ക്കാനുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെ നിർദേശം, പുണെയിൽ ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റ് യോഗം തള്ളി. തൊഴിലുടമയുടെ വിഹിതം പത്തുശതമാനമാക്കിയാൽ, തൊഴിലാളിയുടെ വിഹിതവും പത്തു ശതമാനത്തിലെത്തുമെന്നും ഇത് നിക്ഷേപത്തിലും പെൻഷൻതുകയിലും കുറവിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ എതിർക്കുമെന്ന് ബിഎംഎസ് ഉൾപ്പെടെയുളള തൊഴിലാളി സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇപിഎഫ് വിഹിതം ഓഹരിവിപണിയിൽ നിക്ഷേപിക്കാനുള്ള പരിധി ഉയർത്തി. പത്തിൽനിന്ന് പതിനഞ്ച് ശതമാനമായാണ് ഉയര്‍ത്തിയത്.
Advertisement