E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ : ഉത്തരവിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുല്‍ഭൂഷന്‍ ജാദവ് കേസിലെ രാജ്യാന്തരനീതിന്യായ കോടതിയുടെ വിധി സംതൃപ്തിയേകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടതിഉത്തരവിനെ സ്വാഗതം ചെയ്ത ഇന്ത്യ, പാക്കിസ്ഥാന്‍ വിധി മാനിക്കണമെന്നും വ്യക്തമാക്കി. കേസില്‍ വെറും ഒരു രൂപ മാത്രം വാങ്ങി ഇന്ത്യക്കായി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെക്ക് വിദേശകാര്യമന്ത്രി സുഷ്്മ സ്വരാജ് നന്ദി പറഞ്ഞു. രാഷ്ട്രീയഭേദമന്യേ എല്ലാ പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തു. 

വിദേശകാര്യമന്ത്രി സുഷ്മ സ്വരാജുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യാന്തരനീതിന്യായകോടതിയുടെ വിധിയില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തി.വിദേശകാര്യമന്ത്രാലയത്തിന്‍റേയും ഹരീഷ് സാല്‍വേ യുടേയും പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യന്‍ ജനതയ്ക്കും കുല്‍ഭൂഷന്‍ ജാദവിന്‍റെ കുടുംബത്തിനും വലിയ ആശ്വാസമാണ് കോടതി വിധിയെന്ന് സുഷ്മ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ജാദവിനെ മോചിപ്പിക്കുന്നതിന് മോദി സര്‍ക്കാര്‍ ഏതറ്റം വരേയും പോകും. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സേവനത്തിനു സുഷ്്മ സ്വരാജ് നന്ദി പറഞ്ഞു. മറ്റു കേന്ദ്രമന്ത്രിമാരും വിധിയെ സ്വാഗതം ചെയ്തു. 

കോടതി വിധിയിലൂടെ പാക്കിസ്ഥാന്‍റെ പൊള്ളത്തരം പുറത്തുവന്നെന്നും ഉത്തരവ് മാനിക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറാകണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്്ഗി പറഞ്ഞു. അവസാന വിധി ഇന്ത്യക്ക് അനുകൂലാകുമെന്നാണ് പ്രതീക്ഷയെന്നും റോഹത്്ഗി വ്യക്തമാക്കി. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ വിധിയെക്കുറിച്ച് പാക്കിസ്ഥാനില്‍ സമ്മിശ്രപ്രതികരണമാണുള്ളത്. കുല്‍ഭൂഷന്‍ ജാദവിനെതിരെയുള്ള വ്യക്തമായ തെളിവുകള്‍ രാജ്യാന്തരകോടതിയില്‍ സമര്‍പ്പിക്കുമെന്ന് പാക് വിദേശകാര്യവക്താവ് പറഞ്ഞു. മനുഷ്യാവകാശ പ്രശ്നമായാണ് ജാദവിന്‍റെ കേസ് ഇന്ത്യ ലോകരാജ്യങ്ങള്‍ക്കുമുന്പില്‍ അവതരിപ്പിച്ചതെന്നും പാക് വിദേശകാര്യമന്ത്രാലയം വിലയിരുത്തി. രാജ്യാന്തരകോടതിയുടെ വിധിമറികടന്ന് ജാദവിനെ തൂക്കിലേറ്റണമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തഹ്്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയും പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :