സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകരായി ഒളിംപ്യന്മാരെ നിയമിക്കുന്നത് കരാര്‍ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ സെക്രട്ടറി. സെക്രട്ടറി ഈ വിവരം ഒളിംപ്യന്മാരെ അറിയിച്ചു. എന്നാല്‍ കരാര്‍ നിയമനമാണെങ്കില്‍ വേണ്ടെന്ന നിലപാടിലാണ് ഒളിംപ്യന്മാര്‍. റിസ്ക് എടുക്കാനില്ലെന്ന് ഒ.പി. ജയ്ഷ മനോരമ ന്യൂസിനോട് പറഞ്ഞു. ഒ.പി. ജയ്ഷയ്ക്കു പുറമെ പി. അനില്‍ കുമാറും പൗലോസും വിയോജിപ്പ് സ്പോട്സ് കൗൺസിൽ സെക്രട്ടറിയെ അറിയിച്ചു.
Advertisement