തൃശൂർ പീച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്ററെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സാൽവേഷൻ ആർമി ചർച്ചിലെ മുൻ പാസ്റ്റർ സനൽ കെ.ജയിംസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. സമാന കേസിൽ ജിവ പര്യന്തം തടവ് അനുഭവിച്ചു വരികയാണ് പ്രതി.
കോട്ടയം കറുകച്ചാൽ സ്വദേശിയായ സനൽ കെ. ജയിംസ് സാൽവേഷൻ ആർമി സഭയുടെ പീച്ചിയിലെ പള്ളിയിൽ പാസ്റ്ററായിരിക്കെ ഏഴാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. പള്ളിക്കുള്ളിലും ഔദ്യോഗിക വസതിയിലുമായി രണ്ട് വർഷത്തിനിടെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി അധ്യാപികയോടെ വിവരം പറഞ്ഞതോടെ സംഭവം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതി ദയ അർഹിക്കുന്നില്ലെന്ന വിലയിരുത്തിയ തൃശൂർ ജില്ലാ പൊക്സോ കോടതി ജീവപര്യന്തം തടവിന് പുറമെ അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന് സമാനമായ മറ്റൊരു കേസിലും സനൽ 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. സുഹുത്തുക്കളായ രണ്ട് പെൺകുട്ടികളെയാണ് സനൽ ഒരേ സമയം പീഡിപ്പിച്ചിരുന്നത്. സനലിപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി പയസ് മാത്യൂ ഹാജരായി.