സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള പട്ടയമേളക്ക് നാളെ കാഞ്ഞങ്ങാട്ട് തുടക്കം. വര്‍ഷങ്ങളായി കൈവശം വച്ചുപോരുന്ന ഭൂമികൾക്കാണ് മേളയിൽ പട്ടയം വിതരണം ചെയ്യുക. കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാലു താലൂക്കുകളടക്കം ആറു വിഭാഗങ്ങളിലായി രണ്ടായിരത്തി ഇരുന്നൂറ്റി നാൽപത്തിയട്ട് പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ മേഖലകളിലെ ആദിവാസി കോളനികളിലുള്ളവരാണ് മേളയുടെ മുഖ്യ ഗുണഭോക്താക്കൾ.ഇതിൽ നാൽപത് വർഷമായി രേഖകളില്ലാതെ കൈവശം വെയ്ക്കുന്ന പാലാവയൽ വില്ലേജിലെ തായേനി പായിക്കാനം കോളനിയും ഉൾപ്പെടും.
കേന്ദ്ര സർക്കാരിന്റെ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം പനത്തടി വില്ലേജിലെ ചാമുണ്ഡിക്കുന്നില്‍ വനം വകുപ്പ് വിട്ടുനൽകിയ 91.98 ഏക്കർ സ്ഥലം 150 ആദിവാസി കുടുംബങ്ങൾക്ക് വീതിച്ച് നൽകാന് തീരുമാനമായിട്ടുണ്ട്. ഈ ഭൂമിയുടെ കൈവശവകാശ രേഖയും മേളയിൽ വിതരണം ചെയ്യും.
Advertisement