ഇന്ന് ലോക നഴ്സസ് ദിനം. കേരളത്തിലെ അറുപതു ശതമാനം സ്വകാര്യ ആശുപത്രികളും സർക്കാർ നിശ്ചയിച്ച മിനിമം വേതനം നല്കാതെ നഴ്സുമാരെ വഞ്ചിക്കുകയാണിപ്പോഴും. ഇരുപതിനായിരം രൂപ മിനിമം വേതനം ഉറപ്പാക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാരും കാറ്റിൽപ്പറത്തി. ജൂൺ പത്തു മുതൽ നഴ്സുമാർ സമരത്തിലേയ്ക്കു നീങ്ങുമെന്ന് യു എൻ എ ഭാരവാഹികൾ മനോരമ ന്യൂസിനോടു പറഞ്ഞു.
ഇന്നും മലയാളികളുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല മാസങ്ങൾ നീണ്ട ഈ സമരങ്ങൾ. ഒടുവിൽ 2013 ഏപ്രിലിൽ ആശുപത്രി മാനേജ്മെന്റുകളും സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ മിനിമം വേതനം 12500 രൂപയാക്കി നിശ്ചയിച്ചു. മൂന്നു വർഷത്തിനുശേഷം വീണ്ടും വർധിപ്പിക്കാമെന്നായിരുന്നു കരാർ.
എന്നാൽ ഇന്നും അറുപതു ശതമാനം സ്വകാര്യ ആശുപത്രികളും ഈ തുക നല്കാൻ തയാറായിട്ടില്ല. സുപ്രീം കോടതി ഉത്തരവിനേത്തുടർന്ന് മിനിമം വേതനം 20000 രൂപയാക്കണമെന്ന കേന്ദസർക്കാർ നിർദ്ദേശം സംസ്ഥാനവും നടപ്പാക്കിയിട്ടില്ല. അധികാരമേറ്റാലുടൻ മാന്യമായ വേതനം ഉറപ്പാക്കുമെന്ന എൽ ഡി എഫ് വാഗ്ദാനവും പാഴ് വാക്കായി. അധികാരമേറ്റാലുടൻ മാന്യമായ വേതനം ഉറപ്പാക്കുമെന്ന എൽ ഡി എഫ് വാഗ്ദാനവും പാഴ്‍വാക്കായി. കേന്ദ നിർദ്ദേശത്തെക്കുറിച്ച് മിനിമം വേജസ് കമ്മിറ്റിയോട് പഠിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് തൊഴിൽ മന്ത്രിയുടെ ഒാഫീസിന്റെ വിശദീകരണം.
Advertisement