ഖമറുന്നീസ അൻവറിനെ വനിത ലീഗ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. ഖമറുന്നീസ മാപ്പ് പറഞ്ഞശേഷവും ബിജെപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയെന്ന് ലീഗ് നേതൃത്വത്തിന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. മാപ്പ് പറഞ്ഞതിനാല്‍ നടപടി ഇല്ലെന്നായിരുന്നു ഇന്നലത്തെ തീരുമാനം. സീനിയര്‍ വൈസ് പ്രസിഡന്‍റായ കെ.പി.മറിയുമ്മയ്ക്ക് പകരം ചുമതല നല്‍കി. മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാവിനോട് ചോദിച്ച ശേഷമാണ് ബിജെപിയുടെ ചടങ്ങില്‍ പങ്കെടുത്തതെന്ന് ഖമറുന്നിസ പ്രതികരിച്ചു. ജില്ലാതലം മുതല്‍ വനിതാലീഗിനെ ഉടച്ചുവാര്‍ക്കാന്‍ ഇന്ന് പാണക്കാട്ടുചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനമായി
Advertisement