സെൻകുമാർ കേസിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുക മാത്രമല്ല വിധിയുടെ അന്ത:സത്തയെ തന്നെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആരോപിച്ചു. കോടതി വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനിടയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ സ്ഥാന ചലനങ്ങൾക്ക് ഈ സാഹചര്യത്തിൽ ദുരൂഹതയുണ്ട്. ഏറ്റവും അധികം ആരോപണ വിധേയനും അഴിമതിക്കാരനുമായ ടോമിൻ തച്ചങ്കരിയെ ഡി.ജി.പി ആക്കാനാണ് പിണറായിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. അതിന് കളമൊരുക്കാനാണ് വിധിക്ക് വ്യക്തത വരുത്താനെന്ന പേരിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കുന്ന ഒരു സംവിധാനത്തെ ഡി.ജി.പിക്ക് തൊട്ടുതാഴെ തലപ്പത്ത് നിർത്താനാണ് പെട്ടെന്ന് അഴിച്ചുപണി നടത്തിയത്. ഡി.ജി.പിയാണോ പൊലീസ് ചീഫാണോ എന്ന വ്യക്തതയാണ് സർക്കാരിന് കോടതിയിൽ നിന്ന് വേണ്ടിയിരുന്നതെങ്കിൽ അതിന് മുമ്പ് പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയെ മാറ്റിയതെന്തിനാണ് ? കോടതി വിധി വന്നതിന് ശേഷം വിധിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് കോടതിയോടും നീതിന്യായ വ്യവസ്ഥയോടും ജനാധിപത്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. നേരത്തെ നടന്ന ഐ.എ.എസ് പോരിന് സമാനമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ അസ്വാസ്ഥ്യമുണ്ടാക്കി മറ്രൊരു ഐ.പി.എസ് പോരിനുള്ള കളമൊരുക്കുകയാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും ചെയ്യുന്നതെന്ന് വി.മുരളീധരൻ ആരോപിച്ചു. സുപ്രീംകോടതി വിധി ഇത്രയും താമസിപ്പിച്ചതിന് സംസ്ഥാന സർക്കാർ കോടതിയോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണം. പിണറായിയുടെ ധാർഷ്ട്യത്തിന് കോടതിയിട്ട പിഴ ജനങ്ങളിൽ നിന്നീടാക്കാൻ പാടില്ല. അത് മുഖ്യമന്ത്രി കൈയിൽ നിന്നെടുത്തു നൽകണമെന്നും വി.മുരളീധരൻ പറഞ്ഞു.
- Home
- Breaking News
- പിണറായിയുടെ ഡി.ജി.പി തച്ചങ്കരിയെന്ന് വി.മുരളീധരൻ
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement