കെ.എം. മാണിയുമായും മകനുമായും ഒരു കൂട്ടുകെട്ടും വേണ്ടെന്ന് കോട്ടയം ഡി.സി.സിയുടെ പ്രമേയം. വഞ്ചന ഇനിയും വച്ചുപൊറുപ്പിക്കാനാകില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഡി.സി.സി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് യാദൃശ്ചികമല്ലെന്ന് ഉമ്മന്‍ ചാണ്ടി നേതൃയോഗത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് അടക്കം എല്ലാവരുമായും ആലോചിപ്പ് ഉറപ്പിച്ചാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിജന്റ് സ്ഥാനം രാജിവച്ച് അധികാരകൈമാറ്റത്തിന് നടപടികള്‍ തുടങ്ങിയത്. എന്നാല്‍ സി.പി.എമ്മിലേക്ക് പാലമിടാനായി കേരള കോണ്‍ഗ്രസ് ഇത് ഉപയോഗിച്ചെന്ന് സംശയിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു
കഴിഞ്ഞ 42 വർഷവും കേരള കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ ആക്ഷേപിച്ച ജോസ്.കെമാണിയുടെ നടപടി നന്ദികേടാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇന്നേവരെ കൈപ്പത്തിയ്ക്ക് വോട്ടുചെയ്യാൻ കഴിയാത്ത കോൺഗ്രസ് പ്രവർത്തകരുള്ള ജില്ലയാണ് കോട്ടയമെന്ന് ഓർമിപ്പിച്ച തിരുവഞ്ചൂർ കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരുടെ സ്വാതന്ത്ര്യദിനമാണിതെന്നും പറഞ്ഞു. മാണി സാർ എന്ന വിളി മാണിയെന്ന് തിരുത്തി കെ.സി.ജോസഫിന്റെ പ്രസംഗത്തിന് യോഗത്തിൽ കയ്യടിയും ലഭിച്ചു.