കോട്ടയത്തെ കൂട്ടുകെട്ടിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത. കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ. ജെ. ആഗസ്തി രാജിക്കത്ത് നല്‍കി. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ വിമര്‍ശനം ശരിയെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
ഇതൊരു പ്രാദേശിക തീരുമാനമെന്ന് ലഘൂകരിക്കാനുള്ള നീക്കത്തോട് എന്തായാലും ജോസഫ് വിഭാഗത്തിന് യോജിപ്പില്ല. ഈ നീക്കം ജോസ് കെ മാണിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും അവർ കരുതുന്നു. പാർട്ടിയിൽ ജോസ് കെ മാണിയുടെ നേതൃത്വം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണിത്. നേതൃതല ചർച്ചകൾക്കുമപ്പുറം ജോസ് കെ മാണിയെടുക്കുന്ന തീരുമാനങ്ങളും പാർട്ടിയിൽ നടപ്പാകുമെന്ന് തെളിയിക്കുന്നതിനുള്ള ശ്രമമായും ഈ നീക്കത്തെ അവർ വിലയിരുത്തുന്നു. ഇതിന് മാണിയുടെ പൂർണപിന്തുണയുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഈ നീക്കത്തെ കുറിച്ച് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നെന്നും ജോസഫ് വിഭാഗം കരുതുന്നു. കോട്ടയത്തെ കൂട്ടുകെട്ട് പാർട്ടിൽ ചർച്ച ചെയ്തിട്ടില്ലെന്ന മോൻസ് ജോസഫിന്റ പ്രതികരണവും ഇതിന് തെളിവാണ് .
ഈ നീക്കത്തോട് കേരളാ കോൺഗ്രസിന്റെ കോട്ടയം ജില്ലാ നേതൃത്വത്തിനും പൂർണയോജിപ്പ് ഉണ്ടായിരുന്നില്ല. കോൺഗ്രസുമായി കരാറുണ്ടാക്കാൻ മുന്നിട്ടു നിന്ന നേതാക്കളോടുപോലും ആലോചിക്കാതെയാണ് അവസാന നിമിഷം മറുകണ്ടം ചാടിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് വി.ജെ.അഗസ്റ്റിന്‍ രാജിക്കത്ത് എഴുതി സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിനെ ഏല്‍പ്പിച്ചതും അതിന്റെ ഭാഗമായാണ് . ഇടുക്കിയടക്കം കോൺഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് ജയിച്ച എംഎൽഎമാർക്കും ഈ തീരുമാനത്തിൽ അതൃപ്തിയുണ്ട്. തീരുമാനംഅണികളെ വിശ്വാസിത്തിലെടുക്കാതെയായിപ്പോയെന്നാണ് അവരിലൊരാൾ പ്രതികരിച്ചത്.