പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശെന്ന് കാനം രാജേന്ദ്രന്‍.അതിനെ ത്യാഗത്തിന്റെ കുരിശായി തെറ്റിദ്ധരിക്കരുത്.പൊളിച്ചത് കയ്യേറ്റത്തിന്റെ കുരിശാണ്. സിപിഐ എന്നും ശരിയുടെ പക്ഷത്താണെന്നും കാനം ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ രംഗത്തെത്തി. കുരിശ് പൊളിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നു ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് തന്റെ കൈയിലില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയത് വൻവിവാദം സൃഷ്ടിച്ചിരുന്നു. കുരിശ് നീക്കിയയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
Advertisement