ജയലളിതയുടെ ഊട്ടി കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊലപ്പെട്ട കേസില്‍ ദുരൂഹതയേറ്റി വീണ്ടും മരണങ്ങള്‍. പ്രധാനപ്രതി കനകരാജ് രാവിലെ സേലത്ത് ബൈക്കപകടത്തില്‍ മരിച്ചു. മറ്റൊരുപ്രതി സയന്‍റെ ഭാര്യയും കുട്ടിയും പാലക്കാട് കണ്ണാടിയില്‍ കാറപകടത്തിലും മരിച്ചു. കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ സയന്റെ ഭാര്യയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹത ശക്തമാക്കിയത്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്നാണ് സംശയിക്കുന്നത്. ഗുരുതര പരുക്കുകളുളള സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
കവര്‍ച്ചാക്കേസില്‍ തൃശൂർ , മലപ്പുറം , വയനാട് സ്വദേശികളായ എട്ടുപേര്‍ പിടിയിലായി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്. ഇവർക്കെതിരെ കൽപ്പറ്റയിൽ കുഴൽപ്പണം കടത്തിയവരെ ആക്രമിച്ചതിനും കേസുണ്ട്.
അതേസമയം കോടനാട്ടെ എസ്റ്റേറ്റിലെ കവര്‍ച്ചയില്‍ ജയലളിതയുടെയും ശശികലയുടെയും നിര്‍ണായക വിവരങ്ങളടങ്ങുന്ന സ്യൂട്ട് കേസ്് നഷ്ടപ്പെട്ടതായി സംശയിക്കുന്നു.
Advertisement