മന്ത്രി എം.എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെതുടര്‍ന്ന് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണീര്‍ വാതക പ്രയോഗത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മണിയുടെ വിവാദ പരാമർശത്തിൽ നിയമസഭ സ്തംഭിച്ചതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.
സ്ത്രീത്വത്തെ അപമാനിച്ച മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരെ അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായത്. മണിയുടെ പരാമർശത്തിനെതിരെ മൂന്നാർ ടൗണിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹരസമരമിരിക്കുകയാണ്. അതേസമയം, വിവാദ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ പറഞ്ഞിട്ടില്ലെന്നും മാപ്പു പറയില്ലെന്നുമാണ് മണിയുടെ നിലപാട്.
Advertisement