സ്ത്രീവിരുദ്ധ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതെന്ന നിലപാടിലുറച്ച് മന്ത്രി എം.എം.മണി. സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരോട് മാപ്പ് പറയില്ലന്നും മന്ത്രി ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെയ്ക്കാനാണ് തീരുമാനം.
ഇരുപതേക്കറിലെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമില്ലെനാണ് മന്ത്രിയുടെ നിലപാട്. അതുകൊണ്ട് പെമ്പിളൈ ഒരുമൈ പ്രവർത്തകരോട് മാപ്പ് പറയില്ല. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി. എന്നാൽ മുന്നണി മര്യാദയില്ലാതെയാണ് സി പി ഐ ആക്രമിക്കുന്നതെന്ന് എം.എം.മണി ആരോപിച്ചു. മാധ്യമങ്ങളെ വിമർശിച്ച മന്ത്രി സബ് കലക്ടർക്കെതിരെയും തുറന്നടിച്ചു. ആത്മപരിശോധന നടത്തും ഒപ്പം പാർട്ടി പറഞ്ഞാൽ രാജിവെക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.