കയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരല്ലെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം. ഇതിന് സര്‍ക്കാരിന് അധികാരമുണ്ട്, അത് ചെയ്തതില്‍ തെറ്റുമില്ല. കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനവസ്തുവാണ്, ജെസിബിവച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി ഇതാണ് പറഞ്ഞത്, ഈ നിലപാടിനെ പ്രശംസിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. കുരിശ് ഒരു വികാരവും വിശ്വാസവുമാണെന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രതികരിച്ചു. അത് കയ്യേറ്റ ഭൂമിയിൽ വയ്ക്കേണ്ടതല്ലെന്നും എറണാകുളം അങ്കമാലി സഹായമെത്രാന്‍ കൂടിയായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.
Advertisement