ശരിഅത്ത് നിയമം അനുശാസിക്കുന്ന രീതിയില്‍ അല്ലാതെ മുത്തലാക്ക് ചൊല്ലുന്നവര്‍ക്ക് സമുദായഭൃഷ്ട് ഏര്‍പ്പെടുത്തുമെന്ന് മുസ്‍ലിം വ്യക്തിനിയമബോര്‍ഡ്. മുത്തലാഖ് ശരിഅത്തിന്റെ അവിഭാജ്യഘടകമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധി അനുസരിക്കുമെന്നും ബോര്‍ഡ് പ്രഖ്യാപിച്ചു.
മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യാനാണ് ലക്നൗവില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്നത്. മുത്തലാഖ് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. അടിസ്ഥാനമുളള കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ മുത്തലാഖ് ചൊല്ലാന്‍ അനുവദിക്കൂ. ഇതില്‍ വീഴ്ച വരുത്തുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തും. എന്നാല്‍ മുത്തലാഖ് മുസ്‍ലിം വിശ്വാസങ്ങളുടെ ഭാഗമാണ്. ഇതില്‍ കോടതികളും ഭരണക്കൂടവും ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്നും മുസ്‍ലിം വ്യക്തിനിയമബോര്‍ഡ് വിലയിരുത്തി.
മുത്തലാഖിനെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ നീക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. അതേസമയം, അയോധ്യാക്കേസില്‍ സുപ്രീംകോടതിയുടെ വിധി എന്തുതന്നെയായാലും അംഗീകരിക്കുമെന്നും വ്യക്തിനിയമബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ അടുത്ത മാസം പതിനൊന്ന് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണ് ബോര്‍ഡ് യോഗം ചേര്‍ന്ന് നിലപാട് തുറന്നുപറഞ്ഞത്.
മുത്തലാഖ് വിഷയത്തിൽ മുസ്ലിം സ്ത്രീകൾക്കു സാമുഹ്യ നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ്മൂലം സ്ത്രീകൾ വേദന അനുഭവിക്കുകയാണ്. എന്നാൽ മുത്തലാഖിനെ തർക്ക വിഷയമായി മാറ്റരുത്. ഭുവനേശ്വറിൽ ചേർന്ന BJP ദേശീയ നിർവ്വാഹക സമിതി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾക്ക് മേൽകൈയുള്ള മേഖലകളിൽ BJP യുടെ പ്രധാന പ്രചരണായുധം മുത്തലാഖായിരുന്നു. മുത്തലാഖിനെതിരെ നിലയുറപ്പിക്കുന്നതിലൂടെ മുസ്ളീം സ്ത്രീകളുടെ പിന്തുണ നേടാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ജില്ലാ തലത്തിൽ നിന്ന് പരിഹാരം ഉണ്ടാവണമെന്നും പ്രധാനമന്ത്രി പറയുന്നു.
ഇതിലുടെ 2022 ആവുമ്പോഴേക്കും എല്ലാവരിലേക്കും വികസനമെത്തിച്ച് പുതിയ ഒരിന്ത്യയെ സൃഷ്ടിക്കാമെന്നും മോദി ആഹ്വാനം ചെയ്തു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അവഗണിച്ച് പ്രവർത്തിക്കണമെന്നും നിർവ്വാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേരളം ഉൾപ്പെടെ പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ വെന്നിക്കൊടി പാറിക്കാനുള്ള കർമപദ്ധതിയക്കും രൂപം നൽകി. കേരളത്തിൽ കോൺഗ്രസിനേയും ബംഗാളിൽ സി.പി.എമ്മിനേയും മറികടന്ന് ശക്തമായ പ്രതിപക്ഷമാവുകയാണ് ആദ്യ നീക്കം. എൻഡിഎ വിപുലീകരണം ഉടൻ പൂർത്തിയാക്കാണം. സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി. സംസ്ഥാനത്തെ പത്തു ലോക്സഭ മണ്ഡലങ്ങൾ ഓരോ കേന്ദ്ര മന്ത്രിമാരും ഏറ്റെടുത്ത് പ്രവർത്തനം ഏകോപിപ്പിക്കാനും ധാരണയായി. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നില്ല.