തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണബാങ്കുകളുടേയും ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് സർക്കാർ പുറത്തിറക്കിയ ഒാർഡിനൻസ് അസാധുവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് കെ.പി.സി.സി കത്തയച്ചു. നേരത്തെ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതികൾ സർക്കാർ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച് ഒാർഡിനൻസിന് ഗവര്‍ണര്‍ അംഗീകാരം നൽകി. ഇതോടെ ബാങ്കുകളുടെ ഭരണം അഡ്മിനിസ്ട്രേറ്റര്‍മാരെ ഏല്‍പിച്ചു.
ഭരണസമിതികള്‍ എല്‍.ഡി.എഫ് നിയന്ത്രണത്തില്‍ കൊണ്ടുവരാനാകും വിധമാണ് ഓര്‍ഡിനന്‍സ്. നേരത്തെ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രതിനിധിക്ക് വോട്ടവകാശം ഉണ്ടായിരുന്നു. എന്നാൽ പുതിയ ഒാർഡിനൻസ് വരുന്നതോടെ ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ പ്രതിനിധികൾക്കും അർബൻ ബാങ്കുകളിൽ നിന്നുള്ള പ്രതിനിധികൾക്കുമേ ജില്ലാ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടാകു.
Advertisement