കേരളത്തിൽ ആരെയും ജയിലിലടയ്ക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഹൈക്കോടതി. കായംകുളം കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ എച്ച് ഗണേശിന്‍റയും ചെയര്‍മാന്‍ സുഭാഷ് വാസുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിന് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. അതേസമയം വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
വെള്ളാപ്പള്ളി നടേശന്‍ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ കോളജ് പ്രിന്‍സിപ്പല്‍ എച്ച് ഗണേശ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. ഇത് പരിഗണിക്കവേയാണ് കേരളത്തിൽ ആരെയും ജയിലലടയ്ക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞത്. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ വിവേകപൂർണമായ സമീപനം കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. പണം കടംവാങ്ങിയാൾ അത്മഹത്യ ചെയ്താൽ കടംകൊടുത്തയാളും പ്രതിയെന്ന സമീപനം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ അന്വേഷണം ം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യക്കുശ്രമിച്ച രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ വള്ളികുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സുഭാഷ് വാസുവിന്‍റെ കാറില്‍ പോയതിനെത്തുടര്‍ന്ന് രണ്ടുപൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കോളജ് തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും 300 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അതേസമയം കോളജിനെ സംരക്ഷിക്കാന്‍ എസ്എന്‍ഡിപിയും ബിജെപിയും രംഗത്തെത്തി. ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനോടുള്ള വൈരാഗ്യം സിപിഎം തീര്‍ക്കുകയാണെന്നാണ് ബിജെപി ആരോപണം
കോളജിനുമുന്നില്‍ യോഗം ചേര്‍ന്ന എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. സുഭാഷ് വാസുവിനെതിരായുള്ളത് കള്ളക്കേസാണെന്നാണ് എസ്എന്‍ഡിപി വാദം.അനിശ്ചിതകാല സമരം തുടങ്ങാനാണ് എസ്എഫ്ഐക്ക് സിപിഎം ജില്ലാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം
Advertisement