മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പൗരാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണ്. ആരെയും ജയിലില്‍ അടയ്ക്കുന്ന സ്ഥിതി, സര്‍ക്കാരിന് സമനില തെറ്റി. കെ. എം. ഷാജഹാന്‍ ഗുണ്ടയോ സാമൂഹികവിരുദ്ധനോ ആണോയെന്നും ചെന്നിത്തല ചോദിച്ചു. സംഘര്‍ഷത്തെക്കുറിച്ചുള്ള ഐ.ജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. റിപ്പോര്‍ട്ട് വരുന്നതിനുമുന്‍പേ മുഖ്യമന്ത്രി വിധി പറഞ്ഞിരുന്നെന്നും ചെന്നിത്തല വിമർശിച്ചു.
അതേസമയം, ജിഷ്ണുവിന്‍റെ കുടുംബം സമരം നടത്തുന്നതിനെതിരെ ഗൂഢാലോചന നടത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തത് പൊലീസിന്‍റെ ഗൂഢാലോചന അനുസരിച്ചാണ്. കെ.എം. ഷാജഹാനെ പിടികൂടിയത് വി.എസിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപേരെയും ചെന്നിത്തല ജയിലിലെത്തി സന്ദര്‍ശിച്ചു.
Advertisement