E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

രജോരി ഗാര്‍ഡന്‍ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കേജ്‌രിവാള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡല്‍ഹിയിലെ രജോരി ഗാര്‍ഡന്‍ നിയസഭാണ്ഡലത്തില്‍ ഇന്നുനടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ആംആദ്മിപാര്‍ട്ടിയ്ക്ക് നിര്‍ണായകം. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി അരവിന്ദ കേജ്‌രിവാള്‍ വ്യക്തമാക്കി. എന്നാല്‍ തലസ്ഥാനനഗരി തിരിച്ചുപിടിക്കാനുള്ള അവസരമായാണ്, കോണ്‍ഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്.

തലസ്ഥാനനഗരിയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ചമണ്ഡലങ്ങളില്‍ ഒന്നായിരുന്നു, ഒരുകാലത്ത് രജോരിഗാര്‍ഡന്‍. എന്നാല്‍ ആംആദ്മി തരംഗം ആഞ്ഞുവീശിയ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ , മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടു. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്നത്തിലാണ് കോണ്‍ഗ്രസ്. വെന്നിക്കൊടി പാറിക്കുക. അതിലൂടെ വരാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അണികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക

ഉത്തരദേശത്ത് നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും താമരയ്ക്ക് വോട്ടുചോദിച്ചെത്തിയതും പ്രചാരണം സജീവമാക്കി. മൂന്നു അംഗങ്ങള്‍ മാത്രമുള്ള ഡല്‍ഹി നിയമസഭയില്‍ ഒരാളെക്കൂടി എത്തിക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിയ്ക്ക് അത്രയും ആശ്വാസം. ഒപ്പം മോദിയെ , എപ്പോഴും കടന്നാക്രമിക്കുന്ന ഡല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയുള്ള ശക്തമായ മറുപടിയും.

പഞ്ചാബില്‍ മത്സരിക്കാനായി ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ഡല്‍ഹി വിട്ടുപോയ എംഎല്‍എയ്ക്ക് പഞ്ചാബിലും തോല്‍വി നേരിട്ടു. അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണവിലയിരുത്തലായി മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :