64–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം. അക്ഷയ് കുമാറാണ് മികച്ച നടൻ (റുസ്തം). മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗാരേജ്, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലിന് ജൂറിയുടെ പ്രത്യേക പരാമർശം. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു.
∙ മികച്ച സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത് (കാട് പൂക്കുന്നനേരം)
∙ മികച്ച തിരക്കഥ: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)
∙ മികച്ച സംഘട്ടന സംവിധാനം: പീറ്റർ ഹെയ്ൻ (പുലിമുരുകൻ)
∙ മികച്ച ബാലതാരം: കുഞ്ഞു ദൈവം (ആദിഷ് പ്രവീൺ), നൂർ ഇസ്‍ലാം, മനോഹര. കെ.
∙ സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശിനെ തിരഞ്ഞെടുത്തു
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം: പിങ്ക് (ഹിന്ദി ചിത്രം)
∙ മികച്ച ഗായകൻ: സുന്ദർ അയ്യർ (ജോക്കർ– തമിഴ്)
∙ മികച്ച സഹനടി: സൈറ വാസിം (ദംഗൽ– ഹിന്ദി)
∙ മികച്ച സഹനടൻ: മനോജ് ജോഷി
∙ സ്പെഷൽ ജൂറി പുരസ്കാരങ്ങൾ: കഡ്‌വി ഹവ, മുക്തി ഭവൻ, ആദിൽ ഹുസൈൻ, നീർജ (സോനം കപൂർ)
സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്‍റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മൽസരിച്ചിരുന്നു. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
Advertisement