കോട്ടയം കൂരോപ്പടയ്ക്ക് സമീപം ചേന്നാ മറ്റത്ത് കുടംകുളം വൈദ്യുതി ലൈൻ സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പതിനൊന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ വിട്ട കിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അയർക്കുന്നം സ്റ്റേഷൻ ഉപരോധിച്ചു.
രാവിലെ പത്തരയോടെയാണ് ഉദ്യോഗസ്ഥർ സർവേയ്ക്ക് ചാന്നാ മറ്റത്ത് എത്തിയത്.നാട്ടുകാർ തടയുമെന്ന വിവരം ലഭിച്ചിരുന്നതിനാൽ സ്ഥലത്ത് ശക്തമായ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നാട്ടുകാർ സർവേ തടഞ്ഞതോടെ പൊലീസ് ഇടപെട്ടു. ഇതോടെ വാക്കേറ്റും ഉന്തും തള്ളുമായി. സമരക്കാരെ അറസ്റ്റു ചെയ്ത് വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിനിടെ വീണ് എസ്.ഐയ്ക്കും സമരസമിതി പ്രവർത്തകനും പരുക്കേറ്റു. ഇതോടെ പൊലീസ് സമരക്കാരെ വിരട്ടിയോടിച്ചു. സംഭവത്തിൽ പതിനൊന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അയർക്കുന്നം സ്റ്റേഷൻ ഉപരോധിച്ചു.
എന്തു വില കൊടുത്തും പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി വ്യക്തമാക്കി ,പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.