തിരുവനന്തപുരം റവന്യൂജില്ലാ സ്കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു. തലസ്ഥാനത്ത് ഇനി മൂന്നുനാൾ കലയുടെ വസന്തോൽസവം.സംഘനൃത്തവും ഭരതനാട്യവുമാണ് ഇന്നത്തെ ആകർഷണീയ ഇനങ്ങൾ.
വർണ്ണവിസ്മയം തീർത്ത ഘോഷയാത്രയോടെയായിരുന്നു തുടക്കം. രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് ഘോഷയാത്രയിൽ അണിനിരന്നത്. പ്രധാന വേദിയായ കോട്ടൺ ഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കലോൽസവത്തിന് തിരിതെളിച്ചു. പ്രധാനവേദിയിലെ തിരുവാതിര മത്സരത്തോടെ അരങ്ങുണർന്നു.
പന്ത്രണ്ട് വിദ്യാഭ്യാസ ഉപജില്ലകളിൽനിന്നായി അയ്യായിരത്തിലേറെ പ്രതിഭകൾ നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും. പതിമൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.സംഘനൃത്തവും ഭരതനാട്യവും ഒപ്പനയുമാണ് ഇന്നത്തെ ആകർഷണീയ ഇനങ്ങൾ.