കൊല്ലം പുനലൂർ ഇടമൺ പാതയിലും ചെങ്കോട്ട ഭഗവതിപുരം ന്യൂ ആര്യങ്കാവ് റൂട്ടിലും അടുത്ത മാസം അവസാനത്തോടെ ട്രെയിൻ സർവീസ് തുടങ്ങാനുമെന്ന് റയിൽവേ. പുനലൂരിൽ പാതയുടെ പരിശോധനയക്കെത്തിയ ചെന്നെ സോൺ കൺട്രക്ഷൻ വിഭാഗമാണ് ട്രെയിൻ സർവീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.
മീറ്റർ ഗേജ് ബ്രോഡ്ഗേജായി മാറുന്ന പുനലൂർ ചെങ്കോട്ട പാതയിൽ ഇടമൺ വരെയള്ള പാതയാണ് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം പരിശോധന നടത്തിയത്. ഏപ്രിലിൽ പാത പൂർണമായു കമ്മീഷൻ ചെയ്ശേഷമേ എക്സ്പ്രസ് ട്രെയിനികളും ദീർഘ ദൂര സർവീസുകളും ആരംഭിക്കുകയെങ്കിലും അടുത്ത മാസം പാസഞ്ചർ ട്രെയിനുകൾ കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്.കൊല്ലത്ത് നിന്നുള്ള പുനലൂർ ട്രെയിൻ ഇടമൺ വരെ നീട്ടുയാകും സർവീസ് നടത്തുക. ഇടമൺ- പുനലൂർ പാതയിലും ചെങ്കോട്ട- ന്യൂ ആര്യങ്കാവ് പാതയിലും പാലങ്ങളും പ്രധാന നിർമാണ പ്രവർത്തനങ്ങളും ട്രാക്കുകളും കൺട്രക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ചെന്നൈ സോൺ ജനറൽ മാനേജർക്കും ബെംഗലുരുവിലെ ചീഫ് സുരക്ഷാ ഓഫീസർക്കും സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സുരക്ഷാ കമ്മീഷണർ പാത സന്ദർശിക്കും. കൺസ്ട്രക്ഷൻ വർക്കുകളിലെ ചെറിയ അപാകതകൾ ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുനലൂർ ചെങ്കോട്ട പാതയിൽ 30 കിലോ മീറ്റർ വേഗത്തിൽ മാത്രമേ ട്രെയിൻ ഓടിക്കാൻ സാധിക്കു. കൊടും വളവുകൾ നിറഞ്ഞതായതിനാലാണ് ഇത്. എന്നാൽ ചെങ്കോട്ട- ഭഗവതി പുരം- ന്യൂ ആര്യങ്കാവ് പാതയിൽ പാതയിൽ 70 കിലോമീറ്റർ വേഗത്തിൽ ഓടിക്കാം.