കൊച്ചിയിൽ അതിക്രമത്തിനിരയായ നടിക്ക് പിന്തുണപ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സിനിമാക്കൂട്ടായ്മ. ഒറ്റപ്പെട്ട സംഭവമായി പറഞ്ഞൊഴിയുന്നത് ഭയാനകമാണെന്ന് മുതിർന്ന സംവിധായകൻ കെ.പി. കുമാരൻ. നടിയെ ആക്രമിച്ചവർ രക്ഷപെടാതിരിക്കാൻ ഒറ്റക്കെട്ടായി പോരാടണമെന്ന് ഭാഗ്യലക്ഷ്മി. മാനവീയം വീഥിയിലെ കൂട്ടായ്മയിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ പ്രമുഖർ പങ്കെടുത്തു.
ട്രിവാൻഡ്രം ഫിലിം ഫ്രെറ്റേനിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കൂട്ടായ്മ. സ്വന്തം അനുഭവങ്ങൾ ആവർത്തിച്ച നിർമാതാവ് സുരേഷ് കുമാർ പൊലീസ്-ഗുണ്ടാബന്ധത്തിന്റെ ആഴം എടുത്തുപറഞ്ഞു. കുറേക്കൂടി ശക്തമായ ഭാഷയിലായിരുന്നു കെ.പി. കുമാരന്റെ വിമർശനം.
ഇനി ഒരുസ്ത്രീക്കുനേരെയും ഇത്തരം അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്നിട്ടിറങ്ങണം. ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാവരും കൂട്ടായ്മയിൽ അണിചേർന്നു. തുടർന്ന് നടിക്ക് എല്ലാ പിന്തുണയുമായി പ്രതിജ്ഞ ചൊല്ലി